Friday, March 15, 2013

ഇതാ ഇവിടെയൊരു കഥ...



 ക്ഷേത്രത്തിനകത്ത് നിന്നും ഇടവിട്ടുള്ള മണിനാദവും, നേര്‍ത്ത ശബ്ദത്തില്‍ ദേവീ മന്ത്രങ്ങളും... മുന്നില്‍ നടതുറക്കാന്‍ തൊഴുകയ്യോടെ കാത്തു നില്‍ക്കുന്ന ഭക്തജനങ്ങള്‍., ചിലര്‍ പ്രദക്ഷിണം വയ്ക്കുന്നു. ചിലര്‍ വഴിപാടുകള്‍ക്കായുള്ള കൌണ്ടറിനു മുന്നില്‍ വരിയായി നില്‍ക്കുന്നു. അതിനിടയ്ക്ക് നില്‍ക്കുന ഹേമ അക്ഷമയായി നോക്കി ഇപ്പൊ വരാമെന്ന് ആംഗ്യം   കാണിച്ചു.  

പണ്ട്  ഇതൊരു ചെറിയ ക്ഷേത്രമായിരുന്നു. ഇപ്പൊ അല്പമൊക്കെ പ്രൌഡി ഒക്കെ ആയിട്ടുണ്ട്‌.  ഒരുപാട് മാറി, കാലം എല്ലാവരെയും ഒരുപാട് മാറ്റി... പണ്ട് ഇവിടെ താടി വച്ച് പ്രായം ചെന്ന ഒരു മൂപ്പില്‍ നായര്‍ ഉണ്ടായിരുന്നു, അയാള്‍ മരിച്ചു, ഇപ്പൊ വേറെ ആള്‍ ആണ്. അന്ന് കല്യാണത്തിന് കുമാരേട്ടന്‍ അയാളെ വിളിച്ചാണ് കാര്യങ്ങള്‍ ഏര്‍പ്പാടാക്കിയത്. പ്രണയവിവാഹം ആയതു കാരണമാണ് കുമാരേട്ടന്‍ വിളിച്ചു പറയേണ്ടി വന്നത്. അല്ലായിരുന്നെങ്കില്‍ രണ്ടു കൂട്ടരുടെയും ഫാമിലി വേണം എന്നാണു അയാള്‍ പറഞ്ഞത്. ഇടഞ്ഞു നില്‍ക്കുകയായിരുന്ന അവളുടെ വീട്ടുകാര്‍ അറിയാതെ അവളെ കടത്തിക്കൊണ്ടുവരാന്‍ ശ്യാം പെട്ട പാട്  ഞങ്ങള്‍ക്കെ അറിയൂ, പിന്നെ അവരെ കൂടി കല്യാണത്തിന് വിളിക്കാനോ..! നടന്നത് തന്നെ...! നാട്ടിലെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകനായ കുമാരേട്ടന്‍ ഇടപെട്ടത് കൊണ്ട്, വല്ല്യ തടസ്സങ്ങള്‍ ഉണ്ടായില്ല... 
അറിയാതെ ഒരു ദീര്ഗ നിശ്വാസം...!

"സുമിത്ര..."
അമ്പലത്തിന്റെ ചുറ്റുമതിലിന് അകത്തേക്ക് കയറി, അമ്പലത്തിന്റെ മറവിലേക്ക് നീങ്ങിയ രൂപം കണ്ടു ചുണ്ട് അറിയാതെ മന്ത്രിച്ചു. ഞെഞ്ചിനകത്ത് കൂടി ഏതോ   സൂപര്‍ ഫാസ്റ്റ് ട്രെയിന്‍ പാഞ്ഞു പോയി. മുന്‍പും ആ മുഖം കാണുമ്പോള്‍ അത് പതിവായിരുന്നു.   ഹേമയെ നോക്കി, അവള്‍ കൌണ്ടറിനു അകത്തേക്ക് നോക്കി നില്‍ക്കുന്നു. മുന്നില്‍ ഇനിയും കുറച്ചു പേര്‍ നില്‍ക്കുന്നുണ്ട്. സുമിത്ര തന്നെയല്ലേ എന്നു ഉറപ്പിക്കാനെന്നോണം, കണ്ണുകള്‍ അമ്പലത്തിന്റെ വടക്ക് ഭാഗത്തേക്ക് നീണ്ടു. വെളുത്തു മെലിഞ്ഞ, ചുരുണ്ട മുടികള്‍ ഉള്ള സുമിത്ര അമ്പലത്തിന്റെ വടക്ക് ഭാഗത്ത് കൂടി നടന്നു വരുന്നു. അവളെ മുട്ടിയുരുമ്മിക്കൊണ്ട് ഒരു അഞ്ചോ ആരോ വയസ്സ് തോന്നിക്കുന്ന ആണ്‍കുട്ടി. അവളുടെ അതേ മുഖച്ഛായ. 

മകനെയും ശ്രദ്ധിച്ചുകൊണ്ട് നടന്നു വരികയായിരുന്ന സുമിത്രയുടെ പാതി മയങ്ങിയ പോലെ ഉള്ള കണ്ണുകള്‍ എന്നിലൂടെയും അലസ്സമായി കടന്നു പോയി. പെട്ടന്ന്  വീണ്ടും ആ കണ്ണുകള്‍ തിരിച്ചു എന്റെ നേരെ നിലയുറപ്പിച്ചു, 
ഒരു നിമിഷം....
പെട്ടന്ന് അത് പിടച്ചു കൊണ്ട് അലക്ഷ്യമായി മറ്റെവിടെക്കൊക്കെയോ പാഞ്ഞു പോകാന്‍ ശ്രമിച്ചു..
മുഖം തിരിച്ചു കൊണ്ട് അമ്പലനടയിലേക്ക് നീങ്ങി. തുറക്കാത്ത വാതിലിനു മുന്നില്‍ കൈകൂപ്പി നിന്നു.
പുറകില്‍ ആയതു കാരണം ആയതു കാരണം മുഖം കാണാന്‍ കഴിഞ്ഞില്ല. 
കൈകള്‍ കൊണ്ട് കണ്ണുകള്‍ തുടച്ചോ..? 
ഹേയ് എന്തിനു..? 
പക്ഷെ ആ പരിഭ്രമം എന്നെ ചെറുതായെങ്കിലും അമ്പരപ്പിക്കാതിരുന്നില്ല... എന്തിനായിരുന്നു..? 
നടയില്‍ നിന്നും മകന്റെ കൈ ഒരു ആശ്രയത്ത്തിനു എന്നോണം പിടിച്ചു  അവന്‍ ദ്രിതിയില്‍ നടന്നു. എന്റെ മുന്നിലൂടെ കടന്നു പോകുമ്പോള്‍. മനസ്സിലായിരുന്നിട്ടും ചോദിച്ചു.
"വിശ്വേട്ടന്റെ മോളല്ലേ..?"
ഞെട്ടിയെന്നോണമാണ് നിന്നത്. 
"അ... അതേ..." തൊണ്ടയില്‍ എന്തോ കുരുങ്ങിയത് പോലെ ഒരു വിക്കല്‍... പ്രതീക്ഷിചില്ലായിരിക്കും...  കണ്ണുകള്‍ അല്പം മഞ്ഞച്ചു തിളഞ്ഞുന്നു... 
"ഞാന്‍.... " 
"മനസ്സിലായി..." വാക്കുകളെ മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ അവള്‍ പറഞ്ഞു... എന്റെ വാക്കുകള്‍ അവിടെ നിലച്ചു. പലര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു.
അത്രമാത്രം ഉണ്ടായിരുന്നു എന്നിലെ മാറ്റങ്ങള്‍... 
ഇത്...! 
എവിടെയോ ഒരു നൊമ്പരം... 
"എന്നാ... ശരി" ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട് മുഖത്തേക്ക് നോക്കി തലയാട്ടുമ്പോള്‍ കണ്ണുകളില്‍ നനവ്‌ വീണ്ടും കിളിര്‍ക്കുന്നു. മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ നടന്നു പോയി... 
"രഘ്വേട്ട... " ഹേമ മെല്ലെ തട്ടിയപ്പോള്‍ ആണ് അറിഞ്ഞത്... തന്‍ മറ്റേതോ ലോകത്തായിരുന്നു എന്നു... "എന്തെ?"
"ഹേയ്.. ഒന്നുല്ല..." അവളുടെ കൂടെ മെല്ലെ നടയ്ക്കു നേരെ നീങ്ങി... 
നീണ്ട മണി നാദത്തോടെ നട തുറന്നു... അതിനു മുന്നില്‍ കൈ കൂപ്പി നില്‍ക്കുമ്പോള്‍ കണ്ണുകള്‍ സുമിത്രയെ തിരയുകയായിരുന്നു. അവള്‍ പോയിരിക്കുന്നു. 

ഹേമയും പുറകില്‍ ഇരുത്തി നനഞ്ഞു മഴപെയ്തു കിടക്കുന്ന അമ്പലപ്പറമ്പിലൂടെ  ബൈക്കില്‍ തിരിച്ചു പോകുമ്പോള്‍ , അവിടെ മകരചെവ്വ വേലയായിരുന്നു... പടര്‍ന്നു കിടക്കുന്ന ആലിന്റെ തറയില്‍ ഉത്സവം കാണാന്‍ കയറി നില്‍ക്കുന്ന സ്ത്രീകളുടെ ഇടയില്‍ വെളുത്തു മെലിഞ്ഞ ചുരുണ്ടമുടിക്കാരുടെ മുഖം തിരഞ്ഞു തിരക്കിനിടയിലൂടെ സാവധാനം നടക്കുന്ന 18  വയസ്സ് തോന്നിക്കുന്ന, മുഖക്കുരുകളുള്ള, ആ മെലിഞ്ഞ പൊടിമീശക്കാരന്‍ താനല്ലേ..? 
ഈ ഉത്സവ പറമ്പിന്റെ അവള്‍ മറ്റൊരു കോണില്‍ അവള്‍ തന്നെ കാത്തു നിന്നിരുന്നോ..? 
പറയാനായി ചെന്നു, മിണ്ടാതെ മടങ്ങിയപ്പോള്‍.. 'എന്തെ മിണ്ടിയില്ല' എന്നു അവള്‍ നൊമ്പരപ്പെട്ടോ..?
അകലെ നിന്ന്, എന്റെ ഹൃദയം പാടിയ പ്രണയഗാനങ്ങള്‍.., അവള്‍ കേട്ടിരുന്നുവോ..?

"ഹേമ"
"ഉം" 
"ഞാന്‍ പറഞ്ഞിട്ടില്ലേ.., എന്റെ കഥയിലെ പറയാതെ പോയ പ്രണയത്തിലെ നായിക... 
സുമിത്ര....."
"ഉം..."
"അമ്പലത്തില്‍ വച്ച് കണ്ടു..." 
"കണ്ടു..." അപ്പോഴാണ്‌ ഹേമ കണ്ട കാര്യം അറിഞ്ഞത്..
"ഉം..."
"എന്തെ അവളുടെ കണ്ണുകള്‍ കലങ്ങി..? "
"അറിയില്ല..."
"ഒരു പക്ഷെ... അവള്‍ ആഗ്രഹിച്ചിരുന്നിരിക്കണം"
"ഉം.... അറിയില്ല.."
"രഘ്വേട്ട..."
"ഉം..."
"അവളെ ഇപ്പോഴും ഇഷ്ട്ടമാണോ..?" ആ ചോദ്യം പ്രതീക്ഷിച്ചിരുന്നതായിരുന്നു. എങ്കിലും കേട്ടപ്പോള്‍ ചിരിയാണ് വന്നത്.
മുതുകില്‍ വച്ചിരുന്ന അവളുടെ കൈപത്തിയെടുത്തു, തന്റെ നെഞ്ചില്‍ ചേര്‍ത്ത് വച്ചു.
അവള്‍ മെല്ലെ പുറത്തേക്കു ചേര്‍ന്നിരുന്നു.
മഴ വീണ്ടും ഞങ്ങളുടെ മേല്‍ ചാറിത്തുടങ്ങി. പ്രണയത്തിന്റെ കുളിരണിയിച്ചു കൊണ്ട്... 

മയില പീലിത്തുണ്ട് പോലെ.. (ഹ്രസ്വ ചിത്ര തിരക്കഥ)

Scene - 1 (കോളേജ്‌ വരാന്ത)

Shot- 1
Fade Out from white Background - (Mid-Shot):- സന്ധ്യാ സൂര്യന്റെ സ്വര്‍ണ്ണ രശ്മികള്‍ അരിച്ചിറങ്ങുന്ന, വിജനമായ കോളേജിന്റെ വരാന്തയിലൂടെ കറുത്ത ചുരിദാറില്‍ ചുവന്ന ഷാള്‍ അലസ്സമായി ഇട്ടു കൊണ്ട് അവള്‍ മെല്ലെ നടന്നു നീങ്ങുന്നു .

Shot-2
Mix to :- (Close-up):- നേരിയ കാറ്റില്‍ അഴിച്ചിട്ട അവളുടെ മുടിയും ഷാളും ചെറുതായി പാറുന്നു. അവളുടെ മുഖത്ത് വിഷാദം

Shot-3
Mix to :- (Same Frame)(സങ്കല്‍പം) അവളുടെ മുഖത്ത് ചിരി, അവളുടെ മുടി മെടഞ്ഞു മുന്നിലേക്കിട്ടിരിക്കുന്നു, അതേ വസ്ത്രം വൃത്തിയായി ധരിച്ചിരിക്കുന്നു. Camera, Mid-Shotലേക്ക് Zoo Out ആകുമ്പോള്‍ അവളുടെ കൂടെ ഒരു സുമുഖനായ പയ്യന്‍ എന്തൊക്കെയോ തമാശകള്‍ പറഞ്ഞു ചിരിച്ചു കൊണ്ട് അവളോടൊപ്പം മുന്നോട്ടു നടന്നു വരുന്നു. (വരാന്തയില്‍ നടന്നു നീങ്ങുന്ന വിദ്യാര്‍ഥികള്‍)

Shot-4
Cut to :- (Extreme Close-up) (സങ്കല്‍പം) അവരുടെ വിരലുകള്‍ ചേര്‍ത്ത് പിടിക്കുന്നു... പിന്നീട് രണ്ടു കൈകളും രണ്ടു ദിശകളിലേക്കും നീങ്ങുന്നു... വിരലുകള്‍ തമ്മില്‍ വേര്‍പെടുന്നു. Fade Out

Shot-5
Fade In :- (സങ്കല്‍പം) അവള്‍ പകച്ചു പതറി, നീട്ടിപ്പിടിച്ച കൈ മെല്ലെ ചുരുട്ടിപ്പിടിച്ചു, ചുണ്ടോടു ചേര്‍ത്ത് വിതുമ്പല്‍ അടക്കാന്‍ ശ്രമിക്കുന്നു. Wide frame - (Hand Hold Movement) അവളുടെ Close-up view ല്‍ നിന്നും ക്യാമറ Long View ലേക്ക് ( ആരോ നടന്നകലുന്ന ഒരു പ്രതീതി ) Fade Out
-----------------------------------------------------------------------------------------------------------------------
==================================================================
Scene - 2 (ക്ലാസ്സ്‌ റൂം)

Shot - 6
Fade In :- (High Angle view- Long Shot)ആളൊഴിഞ്ഞ ഇരുണ്ട ക്ലാസ്സ്‌ റൂമില്‍, തുറന്നു കിടക്കുന്ന വാതിലൂടെയും, ജനാലയിലൂടെയും വെളിച്ചം വീണുകിടക്കുന്നു. ആ വെളിച്ചത്തില്‍ ഡെസ്കില്‍ കൈ വച്ച് ബഞ്ചിന്റെ ഒരറ്റത്ത്, അവള്‍ ഇരിക്കുന്നു.

Shot - 7
Mix To :- (Last Same Frame)(സങ്കല്‍പം) ഇരിക്കുന്ന അവളുടെ അടുത്ത് നിന്ന് അവന്‍ ദേഷ്യപ്പെട്ട് എന്തൊക്കെയോ പറയുന്നുണ്ട്. കയ്യിലുള്ള അവളുടെ കത്തുകള്‍ അവന്‍ വലിച്ചു കീറി അവളുടെ നേരെ എറിയുന്നു. Fade Out.

Shot - 8
Fade In :- (Mid-Shot)(സങ്കല്‍പം) കടലാസ്സ് തുണ്ടുകള്‍ പറന്നു വീഴുന്നു. അവന്‍ ഫ്രെമിന്റെ ഒരു അരികിലൂടെ നടന്നു നീങ്ങുന്നു. മുന്നോട്ടു വന്നിട്ട് frame, Cross ചെയ്ത് കടന്നു പോകുന്നു. അവള്‍ നിറകണ്ണുകളോടെ അവനെ തന്നെ നോക്കിയിരിക്കുന്നു. (അവന്റെ മുഖം കാണണമെന്നില്ല, ശരീരത്തിന്റെ ഒരു ഭാഗം അവ്യക്തമായി കണ്ടാല്‍ മതി.)
അവന്‍ കടന്നു പോയാല്‍ Frame അവളിലേക്ക് Zoom-In ചെയ്യുന്നു. അപ്പോള്‍ വാതില്‍ കടന്നു വന്ന ഇളം കാറ്റ് അതിലൂടെ കടന്നു പോകുന്നു. അവളുടെ മുടി കാറ്റില്‍ ഉലയുന്നു, കടലാസ്സു തുണ്ടുകള്‍ പറന്നു പോയി, കൂടെ താനേ മറയുന്ന പുസ്തക താളുകള്‍. അവള്‍ അലസ്സമായ്‌ പാറിയ മുടിയിഴകള്‍ കൈകൊണ്ടു ഒതുക്കിക്കൊണ്ട് പുസ്തകത്തിലേക്ക് നോക്കുന്നു.

Shot - 9
Cut -to :- (Extreme Close-up) മറയുന്ന പുസ്തകതാളുകള്‍ക്കിടയില്‍ ഒരു മയില്‍ പീലി വിറയ്ക്കുന്നു. അവള്‍ വിരല്‍ കൊണ്ട് മെല്ലെ അതില്‍ തലോടുന്നു. (ഈ ഫ്രെമില്‍ കടലാസ്സ് തുണ്ടുകള്‍ ഇല്ലാതെ ശ്രദ്ധിക്കുക)

Shot - 10
Mix To :- (Extreme Close-up) കണ്ണില്‍ നിറഞ്ഞ കണ്ണുനീര്‍, കണ്പീലിയിലൂടെ ഇറ്റു വീഴുന്നു.

Shot - 11
Cut -to :- (Extreme Close-up) കണ്ണുനീര്‍ തുള്ളി മയില്‍പീലിയില്‍ വീണു നനയുന്നു. Fade Out
-----------------------------------------------------------------------------------------------------------------------
==================================================================
Scene - 3 (കടത്തു തോണി)

Shot - 12
Cut To :- (Long Shot) കടത്തു തോണി, ഒരു അരികില്‍ അവള്‍ ഇരിക്കുന്നു.(മടിയില്‍ ഒരു ബാഗ്‌) വേറെ ചില യാത്രക്കാരും ഇരിക്കുന്നു. തോണിക്കാരന്‍ കഴുക്കോല്‍ കുത്തി തോണി മുന്നോട്ടു ചലിപ്പിക്കുന്നു.

Shot - 13
ഒരു നീര്‍ക്കിളി പറന്നു പോകുന്നു.

Shot - 14
Cut to :- (Over the Shoulder Shot / Close-up) (സങ്കല്‍പം) പറന്നു പോയ നീര്‍ക്കിളിയെ നോക്കുകയായിരുന്ന അവള്‍ പാറിപ്പറക്കുന്ന മുടി ഒതുക്കിക്കൊണ്ട് മുന്നില്‍ ഇരിക്കുന്ന ആളെ നോക്കി ചിരിക്കുന്നു. (മുന്നില്‍ ഇരിക്കുന്ന ആളുടെ ഷോള്‍ഡറിനു മുകളിലൂടെ അവളിലേക്ക് സൂം ചെയ്ത ഫ്രെമില്‍, ആള്‍ ആരെന്നു വ്യക്തമല്ല.)

Shot - 15
Mix to :- (Over the Shoulder Shot / Close-up)(സങ്കല്‍പം) അവന്‍, മുന്നില്‍ ഇരിക്കുന്ന അവളെ നോക്കി ചിരിക്കുന്നു.

Shot - 16
Mix to :- (Double Shot) (സങ്കല്‍പം) അവന്‍ കൈ താഴ്ത്തി വെള്ളം കോരി അവളുടെ മേലേക്ക് തെറിപ്പിക്കുന്നു.

Shot - 17
Mix to : (Same frame of Shot - 14) അവള്‍ പെട്ടന്ന് ചിരിച്ചു കൊണ്ട് കണ്ണുകള്‍ അടച്ച് മുഖം തിരിക്കുന്നു. പക്ഷെ വെള്ളം തെറിക്കുന്നില്ല. അവള്‍ കണ്ണുകള്‍ തുറന്ന് പരിഭ്രമത്തോടെ അവനെ നോക്കുന്നു.

Shot - 18
Cut to :- (Same frame of Shot - 15) അവന്‍ ഇരുന്ന സ്ഥാനത്ത്‌ വേറെ ഒരു യാത്രക്കാരന്‍ കരയിലേക്ക് നോക്കിയിരിക്കുന്നു.

Shot - 19
Cut to :- (Close-up) അവള്‍ അയാളില്‍ നിന്നും മുഖം തിരിച്ചു അവള്‍ വെള്ളത്തിലേക്ക്‌ നോക്കിയിരുന്നു.(Fade Out)

Scene - 4 (അവന്റെ വീട്)

Shot - 20
Fade in :- (Long Shot) പഴയ ഒരു പടിപ്പുരയ്ക്ക് മുന്നിലേക്ക് അവള്‍ നടന്നടുക്കുന്നു, തോളില്‍ കിടക്കുന്ന ബാഗിന്റെ വള്ളി ഒരു കൈ കൊണ്ട് പിടിചിരിക്കുന്നു. പടിപ്പുര തുറന്നുകിടക്കുന്നു. (പടിപ്പുര യില്ലെന്കിലും കുഴപ്പമില്ല. അല്പം പഴമ തോന്നിച്ചാല്‍ നന്നായിരിക്കും)

Shot - 21
Cut to :- (Mid-Shot from inside) അവള്‍ പടിപ്പുരയിലേക്ക് കയറി നിന്ന്, അകത്തേക്ക് നോക്കുന്നു.

Shot - 22
Cut to :- (Zoom in Form Long Shot)(സങ്കല്‍പം) ഒരു പഴയ തറവാട്ട് വീട്, മുറ്റത്ത്‌ തുളസി തറ, തുളസ്സിത്തറയില്‍ ഉണങ്ങാതെ തുളസ്സിചെടി. മുറ്റം വൃത്തിയായി കിടക്കുന്നു.

Shot - 23
Cut to :- (Zoom in from Full shot) അവള്‍ പടിപ്പുര കടന്നു മുന്നോട്ടു നടക്കുന്നു.

Shot - 24
Cut to :- (Full Shot)(സങ്കല്‍പം) പൂമുഖപ്പടി തുറന്ന് ആരോ കോലായിയിലേക്ക് വരുന്നു.

Shot - 25
Cut to :- (Mid-Shot)(സങ്കല്‍പം) കോലായില്‍ നിന്നും പടിയിറങ്ങി വരുന്നു അവന്‍. അവളെ കണ്ടു അവന്‍ ചിരിക്കുന്നു,
"വാ വാ... ഞാന്‍ പ്രതീക്ഷിച്ചു... ഇത്ര വൈകുംന്നു കരുതീല..." വീടിനു നേരെ നടന്നടുക്കുന്ന അവളുടെ അടുത്തേക്ക് നടന്നു കൊണ്ട് അവന്‍ ചോദിച്ചു.

Shot - 26
Cut to :- (Close-up) അവളുടെ മുഖത്ത് നിര്‍വ്വികാരത.

Shot - 27
Cut to :- (Shot-25 Frame)(സങ്കല്‍പം) "കയറി വാ... " അവന്‍ അവളെ ക്ഷണിച്ചു കൊണ്ട് വീടിനു നേരെ തന്നെ തിരിഞ്ഞു.

Shot - 28
Cut to :- (Mid-shot)(സങ്കല്‍പം) "വരാതിരിക്കുമോ എന്ന് പേടിച്ചു.." കൊലായിലേക്ക് കയറിയ അവന്‍ പൂമുഖവാതിലിനു നേരെ നടന്നു. പുറകെ അവളും. അവന്‍ അകത്തേക്ക് കടന്നു."വന്നല്ലോ... സന്തോഷായി" അകത്തു നിന്നും അവന്റെ ഒരു ദീര്‍ഗ്ഗനിസ്സ്വാസം കേട്ടു. അവളും അകത്തേക്ക് കയറി.

Short - 29
Cut to :- (Mid-shot) അകത്തു കടന്ന് അവള്‍ ചുറ്റും നോക്കുന്നു. ( അകത്ത് ഇരുട്ടാണ്. നടുതളത്തിലെ നേരിയ വെളിച്ചം അവിടേക്ക് വീണു കിടക്കുന്നു.) "വാ.. ഇങ്ങോട്ട് വന്നോളു..." അവള്‍ ശബ്ദം കേട്ട ദിശയിലേക്ക് മുഖം തിരിച്ചു.

Shot - 30
Cut to :- (Full-shot) നടുതളത്തിന്റെ ഒരു അരികു. അവിടെ ആരുമില്ല.

Shot - 31
Cut to :- (Full shot) വിളി കേട്ട ദിശയിലേക്ക് നോക്കി നില്‍ക്കുകയായിരുന്ന അവള്‍. മെല്ലെ ആ ഭാഗത്തേക്ക് നീങ്ങുന്നു.

Shot - 32
Mix to :- (Mid-shot) മെല്ലെ നടന്നു വരുന്ന അവളുടെ മുന്നിലൂടെ ഒരു മയില്‍ പീലി പറന്നു വീഴുന്നു.

Shot - 33
Mix to :- (Close-up) മയില്‍ പീലി താഴെ വീഴുന്നു.

Shot - 34
Mix to :- (Full shot) അവള്‍ മെല്ലെ താഴെ ഇരിക്കുന്നു.

Shot - 35
Mix to :- (Hight Angle/ Close frame) അവള്‍ മയില്‍ പീലി എടുക്കുന്നു.

Shot - 36
Mix to :- (Close-up) മയില്‍ പീലിയിലേക്ക് നോക്കിയ അവളുടെ കണ്ണുകളില്‍, പ്രണയവും, സങ്കടവും... ചുണ്ടുകള്‍ ചെറുതായി വിറക്കുന്നു.

Shot - 37
Mix to :- (Shot-35 Frame) "മേഘാ..." പെട്ടന്ന് അവന്റെ ശബ്ദം, ആ ശബ്ദത്തിനു ഒരു പ്രത്യേക ഇമ്പമുള്ളതായി തോന്നി... എവിടെയെല്ലാമോ പ്രതിധ്വനിക്കുന്നു. അവള്‍ പെട്ടന്ന് മുഖമുയര്‍ത്തി, പെട്ടന്ന് അവളുടെ കണ്ണുകള്‍ നടുങ്ങി... അവളുടെ തൊണ്ടയില്‍ നിന്നും ഒരു ശബ്ദം പുറത്തു വരാതെ കുരുങ്ങി നിന്നു.
കണ്ണുകള്‍ ചുവന്നു, നിറഞ്ഞു.

Shot - 38
Cut to :- (Mid-shot) അവള്‍ മെല്ലെ എഴുന്നേറ്റു. അവളുടെ ചുണ്ടുകള്‍ വിറച്ചു. അവളുടെ കണ്ണുകള്‍ ഇപ്പോഴും അതെ ദിശയില്‍ തന്നെ. പെട്ടന്ന് അവള്‍ രണ്ടു കൈകളും മുഖത്ത് പൊത്തിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.

Shot - 39
Mix to :- (Close Frame) ചുമരില്‍ തറച്ചു വച്ചിരിക്കുന്ന ചില്ലിട്ടു വച്ചിരിക്കുന്ന പുതിയ ഫ്രെമിനുള്ളില്‍ അവന്റെ ചിരിച്ചിരിക്കുന്ന ഫോട്ടോ. (Fade Out)

Shot - 40
Fade In :- (Long Shot/Zoom Out) പടിപ്പുരയില്‍ നിന്നുമുള്ള വ്യൂ. മുറ്റത്ത് കരിയിലകള്‍ കിടക്കുന്നു. തുളസിതറയിലെ തുളസ്സിച്ചെടി ഉണങ്ങിയിരിക്കുന്നു. ചെറിയ കാറ്റില്‍ മരങ്ങലും ചെടികളും ഉലയുന്നു. കരിയിലകള്‍ മെല്ലെ നീങ്ങുന്നു.
Fade Out


ശുഭം.

ജന്മ ദിനം (ഹ്രസ്വ ചിത്ര തിരക്കഥ

സുഹൃത്തുക്കളെ ജന്മ ദിനം എന്ന പ്രമേയത്തിന് ഞാന്‍ എഴുതിയ ഒരു കഥയാണിത്. പെട്ടന്ന് തോന്നിയ ഒരു കഥയാണ്. തെറ്റുകുറ്റങ്ങള്‍ ഒരുപാട് ഉണ്ടാകും... നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.
---------------------------------------------------------------------------------------------------------
ജന്മ ദിനം


റോഡരികിലെ പാര്‍ക്കിംഗ് ഏരിയയില്‍ ഒരു കാര്‍ വന്നു നില്‍ക്കുന്നു.
ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നിരുന്ന യുവാവ് കാര്‍ ഓഫ്‌ ചെയ്തു, പുറകിലേക്ക് തിരിഞ്ഞു.
"Rahul, i'll come back now"
പകുതി താഴ്ത്തി വച്ച സൈഡ് ഗ്ലാസ്സിന് മുകളില്‍ കൈകള്‍ വച്ച് പുറത്തേക്കു നോക്കി സീറ്റില്‍ മുട്ടുകുത്തി നിക്കുകയായിരുന്ന, നാല് വയസ്സ് പ്രായം തോന്നിക്കുന്ന മകന്‍ തിരിഞ്ഞു പപ്പയെ നോക്കി തലയാട്ടിയിട്ട് വീണ്ടും പുറത്തേക്കു നോക്കി നിന്നു. ഇത്തവണ അവന്റെ കണ്ണുകള്‍ ഉടക്കിയത് ഫുഡ്‌പാത്തില്‍ ഇരിക്കുന്ന മുഷിഞ്ഞ വസ്ത്രം ധരിച്ച് ഉണങ്ങി മെലിഞ്ഞ ഒരു സ്ത്രീയും, നടന്നു പോകുന്ന ആളുകളുടെ നേരെ കൈ നീട്ടുന്ന അവനോളം പ്രായം തോന്നിക്കുന്ന ഒരു ബാലനും.

പപ്പാ അവര്‍ക്ക് മുന്നിലൂടെ അടുത്ത് കണ്ട കടയിലേക്ക് നടന്നു. നടന്നു പോകുന്നവരുടെ മുഖത്തേക്ക് നോക്കി ആ സ്ത്രീ കൈനീട്ടി "സാര്‍, സാര്‍" എന്ന് വിളിക്കുന്നു.
കീറിയ ഒരു ട്രൗസര്‍ മാത്രം ധരിച്ച ആ കുട്ടി പപ്പയുടെ നേരെ കൈ നീട്ടി അടുക്കുന്നു. എന്നാല്‍ അവരെ അവഗണിച്ചു കൊണ്ട് നടന്നു പോകുന്ന പപ്പയെ കണ്ടപ്പോള്‍ രാഹുലിന്റെ മുഖത്ത് വിഷാദം. അവന്‍ ആ കുട്ടിയെ നോക്കിയിരുന്നു. ഒരിക്കല്‍ ആ ബാലന്റെ നോട്ടം രാഹുലിന് നേരെ വന്നു, രാഹുല്‍ ചെറുതായി ചിരിച്ചു. പക്ഷെ ആ ബാലന്റെ മുഖത്തെ വികാരം അവന്‍ ആദ്യമായാണ്‌ കാണുന്നത്.അവന്‍ ചിരിക്കാതെ വീണ്ടും തന്റെ ജോലി തുടര്‍ന്നു. രാഹുല്‍ എന്തോ ഓര്‍ത്തപോലെ തിരിഞ്ഞു. പിന്‍ സീറ്റില്‍ കിടക്കുന്നു, ഒരു ബേക്കറിയുടെ പ്ലാസ്റ്റിക്‌ കവര്‍ അതിനകത്ത് ഒരു ചെറിയ ബോക്സ്‌. അവന്‍ അതെടുത്ത് ഗ്ലാസ്സിന് മുകളില്‍ വച്ച് വീണ്ടും അങ്ങോട്ട്‌ തന്നെ നോക്കി. ബാലന്‍ ആളുകളോട് കൈ നീട്ടിക്കൊണ്ടിരിക്കുന്നു. ഒരു നിമിഷം അവന്റെ നോട്ടം വീണ്ടും രാഹുലിന് നേരെ വന്നു. പൊതിയുമായി നില്‍ക്കുന്ന രാഹുല്‍ തല കുലുക്കി അവനെ വിളിച്ചു. ബാലന്‍ ശങ്കിച്ചു നിന്നു. വീണ്ടും ചരിച്ചു കൊണ്ട് അവന്‍ തല മുകളിലേക്കും താഴേക്കും കാണിച്ചു വിളിച്ചു. ബാലന്‍ മെല്ലെ കാറിനു നേരെ നടന്നു. കാറിനടുത്തെത്തി അവന്‍ പിന്നെയും ശങ്കിച്ചു നിന്നു. രാഹുല്‍ ആ കവര്‍ അവനു നേരെ നീട്ടി. അവന്‍ അത് വാങ്ങി കവറിലേക്കും പിന്നെ രാഹുലിനെയും നോക്കി, പിന്നെ അമ്മയുടെ അടുത്തേക്ക് തിരിഞ്ഞോടി. അമ്മയുടെ അടുത്ത് പോയി ഇരുന്നു. അമ്മ എന്തോ ചോദിച്ചു അപ്പോള്‍ അവന്‍ കാറിനു നേരെ ചുണ്ടി കാണിച്ചു. അവര്‍ കവറില്‍ നിന്നും ബോക്സ്‌ പുറത്തെടുത്തു.

അവരെ ശ്രദ്ദിക്കാതെ പപ്പ ഷോപ്പില്‍ നിന്നും ഇറങ്ങി വരുന്നു. കൈയില്‍ ഒരു പ്ലാസ്റ്റിക്‌ കവര്‍. പപ്പ വന്നു കാറില്‍ കയറി, സ്റ്റാര്‍ട്ട്‌ ചെയ്തു. അവന്‍ അപ്പോഴും ആ ബാലനെയും അമ്മയെയും നോക്കിയിരിക്കുകയാണ്. അവര്‍ കവര്‍ പൊളിച്ചു അതില്‍ "Rahul Krishna, 4th Birth day" എന്ന് ക്രീം കൊണ്ട് ഭംഗിയായി എഴുതി വച്ച ഒരു കേക്ക് ആയിരുന്നു. അത് കണ്ടപ്പോള്‍ ആ അമ്മയുടെയും മകന്റെയും മുഖം വിടര്‍ന്നു. അത് വായിക്കാന്‍ അറിയില്ലെങ്കിലും അതൊരു ബര്‍ത്ത്ഡേ കേക്ക് ആണെന്ന് അവര്‍ക്ക് മനസ്സിലായി, ആ ബാലന് തിന്നാന്‍ ആദ്യമായ്‌ വില കൂടിയ പലഹാരം കിട്ടിയ സന്തോഷം.

കാര്‍ മെല്ലെ നീങ്ങി തുടങ്ങിയിരുന്നു രാഹുല്‍ അവരെ തന്നെ ശ്രദ്ദിക്കുന്നുണ്ടായിരുന്നു. ആ ബാലന്‍ അത് ആര്‍ത്തിയോടെ കൈ കൊണ്ട് ഒരു കഷണം എടുത്തു വായിലേക്കിട്ടു. അവന്‍ മുഖ മുയര്‍ത്തി നോക്കിയപ്പോള്‍ കാര്‍ അല്‍പ ദൂരം എത്തിയിരുന്നു. അവന്‍ എഴുന്നേറ്റ് കാറിനു പുറകെ കുറച്ചു ദൂരം ഓടി.

"രാഹുല്‍, നിനക്ക് പപ്പ ഒരു നല്ല ബര്‍ത്ത് ഡേ ഗിഫ്റ്റ്‌ വാങ്ങിയിട്ടുണ്ട്"
"Pappa... I got a best birthday gift now"
ആ ബാലന്‍ കാറിന്റെ കുറച്ചു അടുത്തെത്തിയപ്പോള്‍ ഓട്ടം നിറുത്തി പുഞ്ചിരിച്ചു കൊണ്ട് രാഹുലിന് നേരെ കൈ ഉയര്‍ത്തി വീശി, അവന്റെ മുഖത്ത് വല്ലാത്ത സന്തോഷം.
രാഹുല്‍ കൈ വീശിക്കൊണ്ട് അവനെ നോക്കി- Fade in

ചക്രങ്ങള്‍ (ഹ്രസ്വ ചിത്ര തിരക്കഥ )

(ഇതൊരു ചെറിയ പരീക്ഷണം..!!! ചക്രം(പണം), ഇതില്‍ നിന്നും ഉദ്ദേശിക്കുന്നത്, പണമുള്ളവന്റെ ജീവിതം ചെറിയ തടസ്സങ്ങള്‍ വന്നാലും വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ, ആഡംബരമായി നീങ്ങുന്നു, അവന്‍ ദരിദ്രനെ(അവനില്‍ താഴ്ന്നവനെ) കാണുന്നില്ല. ദരിദ്രന്റെ ചക്രങ്ങള്‍ എന്നും അരോചകമായ ശബ്ദത്തോടെ നിരങ്ങി നീങ്ങുന്നു.ആരുടേയും ശ്രദ്ടിയില്‍ പെടാതെ. )

നഗരത്തിന്റെ തിരക്ക് കുറഞ്ഞ ഒരു റോഡ്‌.
ദൂരെ നിന്നും ഒരു കാര്‍ വരുന്നു, ഫുള്‍ ഫ്രെമില്‍ എത്തുമ്പോള്‍ കാര്‍ ബ്രേക്ക്‌ ഡൌണ്‍ ആകുന്നു. അത് ചാടി ചാടി മെല്ലെ മുന്നോട്ടു വന്നു നില്‍ക്കുന്നു
(താഴെ നിന്നും വൈഡ്‌ ഷോട്ട്) കാറിന്റെ ടയര്‍ ക്യാമറയുടെ അടുത്ത് വന്നു നിശ്ചലമാകുന്നു.. 

ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്ന സുമുഖനായ യുവാവിന്റെ മുഖത്ത് അസ്വസ്ഥത. അയാള്‍ കീ ഓഫ്‌ ചെയ്തു വീണ്ടും സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ ശ്രമിക്കുന്നു. പക്ഷെ സ്റ്റാര്‍ട്ട്‌ ആകുന്നില്ലേ.

അയാള്‍ അസ്വസ്ഥതയോടെ കാറിനു പുറത്തിറങ്ങി(വിലകൂടിയ വസ്ത്രം ധരിച്ചിരിക്കുന്നു). ബോനെറ്റ്‌ തുറന്നു, തിരിഞ്ഞും മറിഞ്ഞും മൊത്തത്തില്‍ നോക്കുന്നു(അതിനെ പറ്റി ഒന്നും അറിഞ്ഞിട്ടല്ല) ഫോണ്‍ എടുത്തു ഏതോ നംബര്‍ എടുത്തു കാള്‍ ചെയ്യുന്നു. എന്തൊക്കെയോ പറയുന്നു (ശബ്ദത്തിനു പ്രാധാന്യമില്ല, ചലനങ്ങളില്‍ വാഹനം കേടുവന്ന കാര്യം പറയുന്നതായും, വഴി പറഞ്ഞു കൊടുക്കുന്നതായും മറ്റും സംവിധായകന്റെ കഴിവ് പോലെ കാണിക്കാം). 

കാള്‍ കട്ട്‌ ചെയ്തു, ബോനെറ്റ്‌ അടച്ച്, കാറിന്റെ ഡോര്‍ ലോക്ക് ചെയ്ത്. ടാക്സി വരുന്നുണ്ടോ എന്ന് നോക്കുന്നു. 
ഒരു കാര്‍ വരുന്നു, അയാള്‍ കൈ കാണിക്കുന്നു, കാര്‍ അയാളുടെ അടുത്ത് വന്നു നിറുത്തുന്നു.
(കാര്‍ നിറുത്തുമ്പോള്‍ കാറിനെയും അയാളെയും ഔട്ട്‌ ഓഫ് ഫോക്കസ് ചെയ്ത് നടുവിലായി മറ്റൊന്നിലേക്ക് ഫോക്കസിംഗ് മാറുന്നു) നാല് ചക്രങ്ങള്‍ പിടിപ്പിച്ച ഒരു പലകയില്‍ ഇരുന്ന് രണ്ടു കൈകള്‍ കൊണ്ട് നിലത്ത് കുത്തി നീങ്ങി വരുന്ന രണ്ടു കാലും ഇല്ലാത്ത ഒരു മനുഷ്യന്‍.

കാറിനു അടിയില്‍ നിന്നും വൈഡ്‌ ഷോട്ട്:- കാറില്‍ വന്ന ആള്‍ ടാക്സിയുടെ ഡോര്‍ തുറന്നു കാറില്‍ കയറുന്നു(അയാളുടെ മുഖം കാണേണ്ട ആവശ്യമില്ല, തുറന്ന ഡോറിലൂടെ അകത്തേക്ക് എടുത്തു വയ്ക്കുന്ന കാലുകള്‍)ഡോര്‍ അടയുന്നു,ഡോര്‍ അടയുമ്പോള്‍ പുറകില്‍ നിന്നും പലകയില്‍ വരുന്ന മനുഷ്യന്‍, സാവധാനം നിരങ്ങി വരുന്നത് കാണാം. ക്യാമെറക്ക് മുന്നിലൂടെ കാറിന്റെ ചക്രങ്ങള്‍ മുന്നോട്ടുരുളുന്നു. ഫ്രെമില്‍ നിന്നും കാര്‍ നീങ്ങുന്നു. കാലുകള്‍ ഇല്ലാത്ത ആ മനുഷ്യനെയും ചുമന്ന്, അരോചകമായ ശബ്ദത്തോടെ അടുത്ത് വരുന്ന ചക്രങ്ങള്‍ ക്യാമറയെ കടന്നു പോയിട്ടും അതിന്റെ ശബ്ദം അവിടെ മുഴങ്ങി നില്‍ക്കുന്നു. ഫ്രെയിം ഇരുളുന്നു.