Saturday, August 8, 2009

അന്തിപ്പ് മാറാത്ത അന്തപ്പന്‍

അന്തി വിളക്കിന്റെ നേരത്ത്
വീട്ടിലെക്കെത്തിയ അന്തപ്പന്
‍അന്തിച്ചു നിന്നുപോയ് അന്തപ്പന്
‍ഇന്നലെ നട്ടുച്ച നേരത്ത്
വെയിലത്ത്തീവണ്ടി പോലത്തെ
'Q'വിന്റെ അറ്റത്ത്‌
ഉന്തിക്കൊണ്ടങ്ങനെ മുന്നോട്ടു ചെന്നിട്ടു
'shock' അടിച്ചൊരു 'bill' ഞാനടച്ചല്ലോ
എന്നിട്ടുമെന്തേ എന്നുടെ വീട്ടില്‍
മൂകന്തകാരം തളംകെട്ടി നില്‍പു
ചിന്തിച്ചു ചിന്തിച്ചു തപ്പിതടഞ്ഞിട്ടു
ദൈവകടാക്ഷത്താല്‍ ഉമ്മറത്തെത്തി
ഉമ്മറത്തെത്തീട്ടു ശങ്കിച്ചു ശങ്കിച്ചു
ഉമ്മറക്കതകില്‍ നാലഞ്ച് മുട്ട്
ആറാമതൊന്നവന്‍ മുട്ടനതാഞ്ഞപ്പോള്‍
ഉമ്മറക്കതകതാ മലര്‍ക്കെ തുറന്നു
വാതിലിനപ്പുറം മഹാമേരു കണക്കെ
പ്രിയപത്നി ശാന്തമ്മ പ്രത്യക്ഷയായി
കരഞ്ഞു തളര്‍ന്ന തന്‍ പ്രിയതന്‍ രൂപം
കണ്ടതോ അന്തപ്പന്‍ അന്തിച്ചു വീണ്ടും
പിടയുന്ന ഹൃദയത്താല്‍ അന്തപ്പന്‍ ആരാഞ്ഞു
പ്രിയപത്നി ശാന്തമ്മയോടായ്
'എന്തിനായ് ശാന്തമ്മേ നീ കണ്ണുനീര്‍ വാര്‍ക്കുന്നു
ചോന്നീടുക പ്രിയേ എന്നോട് നീ'
വിങ്ങലടക്കാന്‍ കഷ്ട്ടപ്പെട്ടിട്ടയ്യോ
പാവം മറുപടി ചോല്ലുകയായി
'അമ്മായിയമ്മ മരിച്ചു കഴിഞ്ഞാല്‍
മാപ്പ് പറഞ്ഞിട്ടെന്തു ഫലം
ക്രൂരത താങ്ങാന്‍ വയ്യാഞ്ഞല്ലേ
പാവം താനെ ജീവനൊടുക്കി'
'അയ്യോ അമ്മേ' എന്നൊരു വിളിയോ-
ടന്തപ്പന്‍ അയ്യോനിലംപൊത്തി വീണു
ഓര്‍മ്മതെളിയും നേരത്തയ്യോ
സ്വീകരണമുറിയില്‍ നേര്‍ത്ത തേങ്ങലുകള്
‍തകര്‍ന്നോരു മനസ്സോടെ ഇടറുന്ന കാലോടെ
അന്തപ്പന്‍ മെല്ലെ അങ്ങോട്ട്‌ ചെന്നു
സ്വീകരണമുറിയില്‍ കയറിയ നേരത്ത-
തന്തപ്പന്‍ ഒരു ശിലയായ് മാറി
കണ്ണുകള്‍ രണ്ടും പുറത്തോട്ടു
തള്ളിവായ്ക്കുള്ളില്‍ ഈച്ച പറന്നു
വിഡ്ഢിപ്പെട്ടിക്കു മുന്നിലിരുന്നു
തേങ്ങുകയാണ് പരിവാരങ്ങള്
‍വിഡ്ഢിപ്പെട്ടിക്കുള്ളില്‍
വെള്ളപുതച്ചു കിടക്കുന്നാരോ
ചുറ്റുമിരുന്നു കരയുന്നു പലരും
ചുറ്റിയിരുന്നു കരയുന്നിവരും..

No comments:

Post a Comment